ന്യൂഡൽഹി: മുഖ്യതെരഞ്ഞടുപ്പു കമ്മീഷണറെയും കമ്മീഷണർമാരെയും നിയമിക്കുന്നതിനുള്ള 2023ലെ നിയമത്തിന്റെ സാധുത ചോദ്യം ചെയ്തുള്ള ഹർജികൾ ഭരണഘടനാബെഞ്ച് പരിഗണിക്കണോയെന്ന കാര്യത്തിൽ സുപ്രീംകോടതി വിധി പറയാൻ മാറ്റി.
മുഖ്യതെരഞ്ഞെടുപ്പു കമ്മീഷണറുടെ നിയമനത്തിന് സുപ്രീംകോടതി ചീഫ് ജസ്റ്റീസിനെ ഒഴിവാക്കിക്കൊണ്ട് കേന്ദ്ര സർക്കാർ 2023ൽ പാസാക്കിയ നിയമം ഭരണഘടനാവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റീഫോംസ് എന്ന സംഘടന സമർപ്പിച്ച ഹർജിയാണു ജസ്റ്റീസുമാരായ ദീപാങ്കർ ദത്ത, സതീഷ് ചന്ദ്ര ശർമ എന്നിവരുടെ ബെഞ്ച് പരിഗണിച്ചത്.
നിയമപ്രകാരം പ്രധാനമന്ത്രി, പ്രധാനമന്ത്രി നിർദേശിക്കുന്ന ഒരു കാബിനറ്റ് മന്ത്രി, ലോക്സഭാ പ്രതിപക്ഷനേതാവ് എന്നിവരടങ്ങുന്ന സമിതിയാണ് തെരഞ്ഞെടുപ്പു കമ്മീഷണറുടെ നിയമനം തീരുമാനിക്കു ന്നത്.